ഇടുക്കി: സിപിഎം നേതാവ് എം.എം മണിയുടെ സഹോദരൻ ലംബോധരന്റെ വിനോദസഞ്ചാര കേന്ദ്രത്തിനെതിരെ നടപടി എന്ന് തോന്നിപ്പിക്കുന്ന എന്തൊക്കെയോ കാട്ടിക്കൂട്ടി വിജയൻ സർക്കാർ വക തമാശ. വലിയ എന്തോ നടപടി എടുത്തു എന്ന് തോന്നിപ്പിച്ച് ജനത്തിൻ്റെ കണ്ണിൽ പൊടിയിടാനുള്ള കലാപരിപാടി എന്നതിനപ്പുറം ഒന്നും സംഭവിക്കില്ല എന്ന് അറിയാത്തത് ചില മാധ്യമങ്ങൾക്ക് മാത്രമാണ്. ഹൈറേഞ്ച് സിപ്പ് ലൈൻ എന്ന സ്ഥാപനത്തിലെ സിപ് ലൈൻ പ്രവർത്തനം നിയന്ത്രണം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നടപടിയെടുത്തത്.
കനത്ത മഴയെ തുടർന്ന് ജില്ലയിൽ സാഹസിക വിനോദസഞ്ചാരം നിയന്ത്രിച്ചിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ ഭരണകൂടം ഇത്തരം മോക്ക്ഡ്രില്ലും നടത്തി, ജനത്തെ തെറ്റിദ്ധരിപ്പിച്ച് നടപടികൾ നിർത്തിവയ്ക്കല്ലാണ് പതിവ്.
Action against Lambodharan zip line. Didn't Mani come to remove it?